Headline
ദുബായ് എയർ ഷോ നവംബർ 13 മുതൽ 17 വരെ
മമ്മുട്ടി ചിത്രം ‘ക്രിസ്റ്റഫർ’ ഇന്ത്യയിലെ ടോപ്പ് വെബ് സൈറ്റായ കൂക്ക് ലെൻസിന്റെ ഒഫീഷ്യൽ സൈറ്റിൽ ഇടം നേടി
രാജ്യത്ത് 24 മണിക്കൂറിനിടെ 3016 പേർക്കു കൂടി കോവിഡ്
ദേശീയപാത വികസനം ദ്രുതഗതിയിൽ: 99 ശതമാനം നഷ്ടപരിഹാരവും വിതരണം ചെയ്തു
റിയാദിൽ അഞ്ച് ടണ്ണോളം പഴകിയ കോഴിയിറിച്ചി പിടികൂടി
ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് : “മദനോത്സവം” ടീസർ റിലീസായി
കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചു
ചര്‍മ്മമുഴ; ക്ഷീരകര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും: മന്ത്രി ജെ. ചിഞ്ചുറാണി
സൗദിയിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഏപ്രില്‍ 20 മുതല്‍ അവധി

സിപിഎം-ബിജെപി ശക്തിപ്രകടനത്തിന് സാക്ഷ്യം വഹിക്കാൻ തേക്കിൻകാട് മൈതാനം

തൃശൂർ: തേക്കിൻകാട് മൈതാനത്ത് ഇനി രാഷ്ട്രീയ പ്രസംഗങ്ങളുടെ വെടിക്കെട്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രസംഗിക്കുന്ന അതേ മൈതാനത്ത് തൊട്ടടുത്ത ദിവസം ബിജെപി മുൻ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ പ്രസംഗവും ഉണ്ടാകും. കേരളത്തിൽ ബിജെപിയുടെ പുതിയ ശക്തി കേന്ദ്രമെന്നു വിലയിരുത്തുന്ന സ്ഥലത്തു തന്നെ അമിത് ഷാ സിപിഎമ്മിനു മറുപടി നൽകുന്നു എന്നത് ഏറെ ശ്രേദ്ധേയമാണ്. ശനിയാഴ്ചയാണു എം.വി.ഗോവിന്ദൻ ജനകീയ പ്രതിരോധ ജാഥ നയിച്ചു തേക്കിൻകാട് മൈതാനത്തെത്തുന്നത്. തൊട്ടടുത്ത ദിവസം ഇതേ സ്ഥലത്ത് അമിത് ഷായും എത്തുന്നു.

ജില്ലയിൽ നിന്ന് 13 എംഎൽഎമാണ്ടെങ്കിലും സിപിഎമ്മിനു ഇവിടുന്ന് പാർലമെന്റ് സീറ്റില്ല. 2014ൽ തൃശൂർ പാർലമെന്റ് സീറ്റിൽ എൽഡിഎഫും ബിജെപിയും തമ്മിലുള്ള വോട്ടു വ്യത്യാസം 2.86 ലക്ഷമായിരുന്നു. 2019ൽ ഈ വ്യത്യാസം 27, 634 വോട്ടായി.

അതേസമയം, തിരുവനന്തപുരത്ത് നിന്നോ തൃശൂരിൽ നിന്നോ കേരളം പിടിക്കാനാണ് ബിജെപിയുടെ ശ്രമം. എന്നാൽ, തൃശൂരി‍ൽ നിന്നു സംസ്ഥാന തലത്തിൽ ശക്തി തെളിയിക്കുന്ന നേതാക്കൾ ബിജെപിക്കില്ല എന്നതും ആശങ്കയുളവാക്കുന്നുണ്ട്. വരും ദിവസങ്ങളിൽ സിപിഎമ്മും ബിജെപിയും നടത്തുന്ന ശക്തി പ്രകടനമാകും തേക്കിൻകാട് മൈതാനത്ത് കാണാനാകുക. അമിത് ഷാ വരുന്നതു പ്രതിരോധ യാത്രയുടെ ശക്തി കണ്ടു പേടിച്ചാണെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top